മിനിമം യോഗ്യതയുളള തസ്തികകളില്‍ പോലും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ ക്യൂ നില്‍ക്കുന്നു. റിക്രൂട്ട്‌മെന്റ് നടക്കുന്നത് ഒരു സ്വപ്‌നം മാത്രമാണ്. റിക്രൂട്ട്‌മെന്റ് നടത്തിയാല്‍ പേപ്പര്‍ ലീക്കാകുന്നു, പേപ്പര്‍ നല്‍കിയാല്‍ ഫലം അറിയിക്കാതിരിക്കുന്നു. ഫലം വന്നാലും കോടതിയില്‍ പോകേണ്ടിവരുന്നു
ഇന്ത്യയില്‍ എല്ലാവര്‍ക്കും പ്രതിഷേധങ്ങള്‍ നടത്താന്‍ സാധിക്കും. സമാധാനപരമായി പ്രതിഷേധിക്കുന്ന ആളുകളെ സര്‍ക്കാര്‍ എന്തിനാണ് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. പ്രതിഷേധിക്കുന്നവരും ഇന്ത്യക്കാരാണ്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കേണ്ടതും ജനാധിപത്യ രീതിയില്‍ അതിന് പരിഹാരം കാണേണ്ടതും ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരാണ്.
ഇന്നലെ രാത്രിയാണ് ആനന്ദ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വാമി നരേന്ദ്ര ഗിരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പൊലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. നേരത്തെ സാമ്പത്തിക തിരിമറിയുടെ ഭാഗമായി ആനന്ദ് തിവാരിയെ ആശ്രമത്തില്‍ നിന്ന് നരേന്ദ്ര ഗിരി പുറത്താക്കിയിരുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരസ്യത്തിലാണ് ബംഗാളിലെ മേല്‍പ്പാലവും ഉള്‍പ്പെട്ടത്. വികസനത്തില്‍ ഏറ്റവും പിന്നിലായിരുന്ന യുപിയെ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന്‍റെ പാതയില്‍ ഉയരങ്ങളിലെത്തിച്ചുവെന്നാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്‌സിയും കണ്ടതോടെയാണ്
തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ, മകൻ തൂങ്ങിമരിച്ചതായി തന്നെ അറിയിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പക്ഷേ, തന്‍റെ മകന്‍ കൊല്ലപ്പെട്ടതാണെന്നും ഇയാള്‍ പറഞ്ഞു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മകനെ കണ്ടിരുന്നു. ജുവനൈൽ ഹോം ജീവനക്കാരും, ഉയര്‍ന്ന ജാതിയിലെ തടവുകാരും ക്രൂരമായി മർദ്ദിക്കുന്നുണ്ടെന്നും,
ഉത്തര്‍പ്രദേശില്‍ 8 വ്യാജസര്‍വകലാശാലകളും, ഡല്‍ഹിയില്‍ 7 വ്യാജ സര്‍വകലാശാലകളുമാണ് യു.ജിസി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും 2 സര്‍വകലാശാലകളാണ് അനുവാദം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് .ജോണ്‍സ് സര്‍വ്വകലാശാലയാണ് വ്യാജമെന്ന് യു.ജി.സി കണ്ടെത്തിയിരിക്കുന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെയുളള ഓര്‍ഡിനന്‍സിന് യുപി ഗവര്‍ണറുടെ അനുമതി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുളള കരട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു.